സ്ത്രീകള്‍ എങ്ങിനെ വസ്ത്രം ധരിക്കണം എന്ന് പുരുഷന്‍ നിഷ്ക്കര്‍ഷിക്കുന്നത് ശരിയോ? അല്ലെങ്കില്‍ തിരിച്ചും?

Showing posts with label ആശംസകള്‍. Show all posts
Showing posts with label ആശംസകള്‍. Show all posts

Tuesday, September 13, 2016

Onam2016ഓണാശംസകള്‍

Onam2016ഓണാശംസകള്‍

എല്ലാവര്ക്കും ഐശ്വര്യ സമ്പൂര്ണ ഓണാശംസകള്‍!

ഓണാശംസകള്‍

മനസ്സിന്‍ സന്തോഷത്തിന്‍ അലകള്‍ വീഴ്ത്തി
വീണ്ടുമൊരു ഓണം കൂടി, ഒത്തൊരുമയുട, സൌഹൃദത്തിന്റെ പൂക്കാലം വിരിയിക്കുന്ന
ഓണം ... ഈ ഓണവും ഓരോരുത്തരുടെയും
മനസ്സില്‍ നല്ല ഓര്‍മ്മകള്‍ വീഴ്ത്തട്ടെ
തുമ്പ പ്പുക്കളുടെ നൈര്‍മല്യവും
ഓണതുമ്പികളുടെ താരാട്ടും
ഓണപ്പുക്കളുടെ സുഗന്ധവുമായി
വീണ്ടും വന്നണഞ്ഞിരിയ്ക്കുന്നു
ഒരു ഓണക്കാലം കൂടി.....

ഹൃദയ വിശുദ്ധിയോടെ.....
നന്മ നിറഞ്ഞ ഓര്‍മ്മകളോടെ ......
പ്രതീക്ഷകളുടെ പൂവിളികളോടെ .....
എതിരേല്‍ക്കാം നമുക്കീ പൊന്നോണത്തെ.....
ലോകമെമ്പാടുമുള്ള എല്ലാ സുഹ്രത്തുക്കള്‍ക്കും
ഹൃദയം നിറഞ്ഞ ഓണാശംസകള്‍


ഐശ്വര്യത്തിന്റെയും നന്‍മയുടെയും പൂവിളികളുയര്‍ത്തി ഓണം വന്നു. സമതയുടെ ഗൃഹാതുരസ്മരണകളയവിറക്കി ഓണനിനവുകളിലൂടെ നമുക്കും സഞ്ചരിക്കാം. ഓണനിലാവിന്റെ തെളിമയില്‍ ലോകത്തെ മുഴുവന്‍ മലയാളികളും മനസുകൊണ്ട് ഒത്തൊരുമിക്കുന്ന വേളയില്‍ ഏവര്‍ക്കും ഓണാശംസകള്‍

  ണാശംസകള്‍


ഒരുമയുടെ നന്മയുടെ ആകൊഷത്തിന്റെ
മലയാളിയുടെ പൊന്നോണം

സ്നേഹവും സന്തോഷവും നിറഞ്ഞ ഒത്തിരി നന്മയും ഒരുപാട് ഐശ്വര്യും ജീവിതത്തില്‍ കൊണ്ടുവരട്ടെ
ഓര്‍മയുടെ ഓരത്ത് ഒമാനിക്കനായ് ഒരായിരം ഓണപ്പുക്കളിത ...
ഓണനാളില്‍ ഓര്‍ത്തു കൊണ്ടെ ണത്തുംബിയി അരികില്‍വാ..
മനസുനിറഞ്ഞ എന്റെഓണാശംസകള്‍ നേരുന്നു ...

May u have a wonderful onam in all sense!
My sincere wishes to you & family
Yours VPS babu,
RMS, TVLA


   


ഗ്രിഹാതുര സ്മരണകളുണര്‍ത്തി മറ്റൊരു പൊന്നോണം കൂടി. സ്നേഹത്തിന്റെയും, സഹോദര്യതിന്റെയും , ഐശ്വര്യത്തിന്റെയും , സംബല്‍സമൃതിയുടെയും സമത്വ സുന്ദരമായ ആ നല്ല നാളുകള്‍

ഒരിക്കല്‍ക്കൂടി വന്നെതുകയായി . തുംബയും, മുക്കുറ്റിയും, കാക്ക പൂവും , നിറഞ്ഞ ബാല്യത്തിനെ നാട്ടിടവഴികളിലൂടെ സഞ്ചരിക്കുമ്പോള്‍ ഓര്‍മകള്‍ക്ക് മാധുര്യം എറ്രുന്നു. ഒഴുകിപ്പരക്കുന്ന ഓണ നിലാവില്‍ മുറ്റത്തെ തൈമാവില്‍ കെട്ടിയ ഊഞ്ഞാലില്‍ ആടുമ്പോള്‍,

മനസ്സിലുണരട്ടെ ഒരു തുളസിപ്പൂവിന്റെ പരിശുദ്ധി...
ഒരു തുമ്പപ്പൂവിന്റെ നൈര്മ്മല്യം ...
സ്നേഹ പുഷ്പങ്ങള് കൊണ്ടൊരു പൂക്കളം .
ഐശ്വര്യത്തിന്റേയും സമൃദ്ധിയുടേയും സമത്വത്തിന്റെയും ആഘോഷമായ ഓണത്തിനു എല്ലാവര്ക്കും നന്മ നിറഞ്ഞ ഓണാശംസകള് ..


 

ഓണം' എന്നു കേട്ടാല്‍, മലയാളിയുടെ മനസ്സില്‍ ഒരായിരം വസന്തങ്ങള്‍ ഒന്നിച്ചു പൂവണിയുന്ന അനുഭവമാണുളവാകുന്നത്. ലോകത്തില്‍ എവിടെയാണെങ്കിലും പിറന്ന നാടും വീടും അച്ഛനും അമ്മയും സഹോദരങ്ങളും കളിക്കൂട്ടുകാരുമൊത്ത് ഓടിക്കളിച്ച വയലേലകളും പ്രകൃതിയും എല്ലാം മനസ്സില്‍ ഓടിയെത്തുന്ന അവസരമാണ് ഓണം. അത്രമാത്രം ഹൃദയബന്ധമുണ്ട് ഓണത്തിനും മലയാളിക്കും തമ്മില്‍ പക്ഷെ, പോയകാലത്തിന്റെ മധുരസ്മരണകള്‍ അയവിറക്കുന്നതോടൊപ്പം ഓണം നമുക്കു പകര്‍ന്നു നല്‍കുന്ന അമൂല്യമായ ഗുണപാഠങ്ങള്‍കൂടി നാം ഉള്‍ക്കൊള്ളണം. അത് പ്രാവര്‍ത്തികമാക്കുവാന്‍ ശ്രമിക്കണം. സ്‌നേഹത്തിന്റെയും സന്തോഷത്തിന്റെയും സാഹോദര്യത്തിന്റെയും പാഠങ്ങള്‍ കൂടാതെ, നിഷ്‌കാമഭക്തി, ദാനം, ത്യാഗം, ആത്മസമര്‍പ്പണം എന്നീ ഗുണങ്ങള്‍ ജീവിതത്തില്‍ പകര്‍ത്തുന്നതിന്റെ പ്രാധാന്യത്തെ കുറിച്ചും ഓണം നമ്മെ ഓര്‍മപ്പെടുത്തുന്നു.

സര്‍വവ്യാപിയായ ഈശ്വരചൈതന്യം വാമനരൂപത്തില്‍ ഭൂമിയില്‍ അവതരിച്ച നാളാണു തിരുവോണം. ആ ദിവസം നാം മഹാബലിയെയും മഹാവിഷ്ണുവിനെയും നമ്മുടെ വീടുകളിലേക്കും മനസ്സുകളിലേക്കും സ്വാഗതം ചെയ്യുന്നു. അതായത്, ഈശ്വരനോടുള്ള ഭക്തിയെയും മനുഷ്യനോടുള്ള സ്‌നേഹത്തെയും നമ്മുടെ ഹൃദയത്തില്‍ പ്രതിഷ്ഠിക്കുന്നു എന്നര്‍ഥം. ഇവ രണ്ടും ജീവിതവിജയത്തിന് ആവശ്യമാണ്. തന്റെ വിജയവും പരാജയവും ഭൗതികമായ നേട്ടങ്ങളുമെല്ലാം ഈശ്വരനില്‍ സമര്‍പ്പിച്ച് ആ ശുദ്ധചൈതന്യവുമായി ഒന്നായിത്തീര്‍ന്ന മാനവന്റെ കഥയാണു മഹാബലിയുടേത്.
ഭൗതികസമ്പത്തിന്റെയും അധികാരത്തിന്റെയും സ്ഥാനമാനങ്ങളുടെയും വലിപ്പച്ചെറുപ്പം അനുസരിച്ചാണ് ഓരോരുത്തരേയും മഹത്വമുള്ളവരെന്നും അല്ലാത്തവരെന്നും നമ്മള്‍ വിലയിരുത്തുന്നത്. അവ നഷ്ടമായാല്‍ മഹത്വവും നഷ്ടമാകും. അത് ഭൗതിക നിയമം. എന്നാല്‍ ആത്മീയതയില്‍ അങ്ങനെയല്ല. 'ഞാന്‍, എന്റെത്' എന്നുള്ള ഭാവങ്ങള്‍ ഇല്ലാതാകുമ്പോഴാണ് ഒരാള്‍ മഹത്വമുള്ളവനാകുന്നത്. അപ്പോഴാണ് മനുഷ്യന്‍ ഈശ്വരനാകുന്നത്. സര്‍വവ്യാപിയായ വിഷ്ണുചൈതന്യത്തില്‍ ആത്മസമര്‍പ്പണം ചെയ്തപ്പോള്‍, മഹാബലി 'ഞാന്‍, എന്റെത്' എന്നീ അതിര്‍വരമ്പുകള്‍ക്ക് അതീതനായി പരമപദം അണഞ്ഞു എന്നതാണ് തത്വം.
എല്ലാം സമര്‍പ്പിച്ച മഹാബലിയെ എന്തുകൊണ്ടാണ് വാമനന്‍ പാതാളത്തിലേക്കയച്ചത് എന്ന് ചോദിക്കുന്നവരുണ്ട്. മനസ്സാണ് മനുഷ്യന്റെ ലോകം സുന്ദരവും വികൃതവുമാക്കുന്നത്. ആത്മസമര്‍പ്പണത്തിലൂടെ ബലിയുടെ അഹങ്കാരം പരിപൂര്‍ണമായി നശിച്ചു; മനസ്സ് പരിശുദ്ധമായി. അത്തരം മനസ്സിന് നരകവും സ്വര്‍ഗവും തുല്യമാണ്. അവര്‍ ചെല്ലുന്നിടമെല്ലാം പൂങ്കാവനമാകും, അവിടെ സുഗന്ധവും സൗന്ദര്യവും നിറയും. അവരുടെ സംസര്‍ഗം മറ്റുള്ളവരുടെ മനസ്സിനെയും സ്വര്‍ഗതുല്യമാക്കും.ഒരു പ്രത്യേക സ്ഥലവും ഒരു പ്രത്യേക ജനതയും നല്ലതോ ചീത്തയോ അല്ല. നല്ലതും ചീത്തയും എവിടെയുമുണ്ട്. എല്ലാം നമ്മുടെ മനസ്സിനെ ആശ്രയിച്ചിരിക്കുന്നു. മനഃശുദ്ധിയാണ് ജീ.വിതത്തെ ആഘോഷപൂര്‍ണമാക്കുന്നത്. അതില്ലാത്തവര്‍ക്ക് മറ്റ് എന്തൊക്കെയുണ്ടെങ്കിലും ഒരാഘോഷത്തിലും സന്തോഷം കണ്ടെത്താന്‍ കഴിയില്ല. മനഃശുദ്ധി കൈവരുമ്പോള്‍ ഉള്ളില്‍ ഉടലെടുക്കുന്ന പ്രേമമാണ് ആഘോഷത്തിന്റെ ഉറവിടം



 

സമത്വ സുന്ദര ഓണക്കാലം തിരികെ വരുമോ?


വീണ്ടും ചിങ്ങ മാസം വന്നെത്തി. മലയാള മാസമനുസരിച്ച് വീണ്ടും കേരളക്കരയില്‍ ഓണമെത്തി. മലയാളികള്‍ കാത്തിരുന്ന ദിവസങ്ങള്‍ നീണ്ടു നില്‍ക്കുന്ന ഓണാഘോഷങ്ങള്‍ തുടങ്ങുകയായി.
ജാതി, മത, വര്‍ണ ഭേദമന്യേ എല്ലാവരുടെയും ഉത്സവമാണ് ഓണം. ഹിന്ദുക്കള്‍, മുസ്ലിങ്ങള്‍, ക്രിസ്ത്യാനികള്‍, പണക്കാര്‍, പാവപ്പെട്ടവര്‍ അങ്ങനെ എല്ലതരക്കാരും ഒരേ ആവേശത്തോട്‌ കൂടി ഓണം ആഘോഷിക്കുന്നു. ഈ മതേതര സ്വഭാവ ഗുണം തന്നെ ഓണം എന്ന ഉത്സവത്തെ ഇന്ത്യുടെ നാനാത്വത്തില്‍ ഏകത്വം എന്ന ആശയത്തെ ഉയര്‍ത്തിപ്പിടിക്കുന്നു. നാനാ ജാതി മതസ്ഥര്‍ ജീവിതത്തിന്റെ ആഹ്ലാദ നിമിഷങ്ങള്‍ ഒരു ഉത്സവതിലൂടെ പങ്കു വയ്ക്കുന്ന ഇത്തരം അവസരങ്ങള്‍ നയന മനോഹരം തന്നെയാണെന്ന് പറയേണ്ട കാര്യമില്ലല്ലോ.
വിളവെടുപ്പ് ഉത്സവം ആണ് പിന്നീട് ഓണം ആയി ആഘോഷിക്കുവാന്‍ തുടങ്ങിയതെന്നാണ് കരുതുന്നത്. നാട് ഭരിച്ചിരുന്ന മഹാബലി രാജാവ്‌ തന്റെ പ്രജകളെ വര്‍ഷാ വര്ഷം കാണാനെത്തുന്ന സമയമാണ് ഓണമായിട്ട് ആഘോഷിക്കുന്നതെന്നാണ് ഐതിഹം. മഹാബലി നാട് ഭരിച്ചിരുന്ന കാലത്ത് “കള്ളവുമില്ല കളിയുമില്ല, എല്ലോലമില്ല പൊളി വചനം” എന്നാണ് വര്ണിചിരുന്നത്. ഒരു നിമിഷം ഇപ്പോള്‍ നമ്മള്‍ ജീവിക്കുന്ന കാലത്തിലേയ്ക്ക്, രാജ്യം കടന്നു പോകുന്ന അവസ്ഥയിലേയ്ക്ക് ഒന്ന് നോക്കുക. ഇവിടെ കള്ളവും, അഴിമതിയും അരാജകത്വവും അല്ലാതെ നമുക്ക് മറ്റെന്തെന്ക്കിലും കാണാന്‍ കഴിയുമോ എന്ന് തന്നെ സംശയമാണ്. എന്ന് നമുക്ക് മഹാബലി ഭരിച്ചിരുന്ന ആ നല്ല കാലത്തേയ്ക്ക് തിരികെ പോകുവാന്‍ നമുക്ക് കഴിയുമോ?
ഈ ചോദ്യത്തിന് ഉത്തരം കിട്ടിയിട്ട് പോരെ നമ്മള്‍ ഉത്സവങ്ങള്‍ ആഘോഷിക്കുന്നത്. അടുത്ത തലമുറയ്ക്ക് ജീവിക്കുവാന്‍ പ്രാപ്തമായ ഒരു സമൂഹം കെട്ടിപടുക്കുന്നതില്‍ ഇന്ന് ജീവിക്കുന്ന നമുക്കോരോരുത്തര്‍ക്കും കടമയില്ലേ? ഭാഷ, മതം, ജാതി ഇവയൊക്കെ മുന്നില്‍ നിറുത്തി സാധാരണ ജനങ്ങളെ ഭിന്നിപ്പിച്ചു ഭരണം നേടുന്ന ഭരണാധികാരികളെയും പാര്ടികളെയും നിങ്ങള്‍ കാണുന്നില്ലേ. കണ്ടിട്ടും നിങ്ങള്ക്ക് ഇതിനെതിരെ പ്രതികരിക്കാന്‍ കഴിയില്ലെന്നാണോ നിങ്ങള്‍ കരുതുന്നത്. എന്ക്കില്‍ നിങ്ങള്ക്ക് തെറ്റി. നിങ്ങള്ക്ക് പ്രതികരിക്കുവാനും നല്ല ഒരു ജനാധിപത്യ സമൂഹം കെട്ടിപടുക്കുവാനും കഴിയും.
നല്ല ജനപ്രതിനിതികളെ തെരഞ്ഞെടുക്കുന്നതിലൂടെ നല്ല ഭരണം നമുക്കു ഉറപ്പക്കാന്‍ കഴിയും. എന്നാല്‍ ഇപ്പോഴുള്ള അവസ്ഥയില്‍ നമ്മള്‍ പാര്‍ടി മാറി മാറി പരീക്ഷിച്ചിട്ടും ഫലം ഒന്ന് തന്നെയാണ്. എന്താണിതിനു കാരണം? രാജ്യത്തെ ബഹുഭൂരിപക്ഷം പാര്‍ടികളും അഴിമതിയില്‍ മുങ്ങിക്കുളിച്ചു നില്‍ക്കുകയാണ്. വന്‍ അഴിമതിയുടെ വിവരങ്ങളാണ് ദിനം പ്രതി നമ്മള്‍ അറിയുന്നത്. നിലവിലുള്ള ഏതു രാഷ്ട്രീയ പാര്‍ടി ഭരിച്ചാലും ഇത് തന്നെ അവസ്ഥ. ഇവിടെയാണ്‌ ഒരു മാറ്റം നമുക്കാവശ്യം.
ജനകീയ സമരങ്ങള്‍ ഉയര്‍ന്നു വരുന്ന ഇക്കാലത്ത്. നമുക്ക് പുതിയ മാറ്റത്തിനായി കാതോര്‍ക്കാം. അത് വഴി നമുക്ക് കൈമോശം വന്ന ആ പഴയ നല്ല കാലം തിരികെ കൊണ്ട് വരാന്‍ നമുക്ക് കഴിയും. സമത്വ സുന്ദര രാജ്യമായി നമുക്ക് മാറാം. എല്ലാ വിധത്തിലും വര്ഷം നിറയെ ഓണം ആഖോഷിക്കുവാന്‍ വരും തലമുറയ്ക്ക് സാധിക്കും വിധം, ആ മാറ്റത്തിനായ്‌ നമുക്കൊരുമിച്ചു പ്രയത്നിക്കാം.
എല്ലാവര്ക്കും ഐശ്വര്യ സമ്പൂര്ണ ഓണാശംസകള്‍!

എഴുതിയത് abhijith.thulaseedha

നഗരത്തില്‍ ഓണം


ഓണം കാണണമെങ്കില്‍ നഗരത്തില്‍ എത്തണം
പൂകളമൊരുക്കാന്‍ പ്ലാസ്റ്റിക്‌ പൂക്കള്‍
നഗര വീഥികള്‍ തോറും ഡിസ്കൌണ്ട് മേളകള്‍
മാവേലിയായി പ്രച്ഛന്നവേഷങ്ങള്‍
പായസമുണ്ണാന്‍ പായസ മേളകള്‍
അല്ലെങ്കില്‍പ്പിന്നെ ഇന്‍സ്റ്റന്റ് പായസം മിക്സ്‌
ഓണ സദ്യ പേപ്പര്‍ വാഴയിലയില്‍
ഊഞ്ഞാല്‍ ആടുവാന്‍ പാര്‍ക്കില്‍ പോകണം
വടംവലിയും ഉറിയടിയും
തിരുവാതിരയും പുലികളിയും ക്ലബ്‌ ഓണാഘോഷങ്ങളില്‍ മാത്രം
ഓണതല്ല്‌ ബാറുകള്‍ക്ക് മുന്നില്‍
എന്‍റെ മാവേലി തമ്പുരാനെ….!
ഓണം കാണണമെങ്കില്‍ നഗരത്തില്‍ എത്തണം


 

Thursday, December 31, 2015

പുതുവത്സര ആശംസകള്‍..2016

പുതുവത്സര ആശംസകള്‍..2016

എല്ലാ കൂട്ടുകാർക്കും ഹാപ്പി ന്യൂ ഇയർ ആശംസകൾ!
ഫേസ്ബുക്കിൽ ഒരുപാട് നല്ല സുഹൃത്തുക്കളെ എനിക്കു സമ്മാനിച്ചു കടന്നുപോയ 2015 ന് ഞാൻ എന്റെ ഹൃദയം നിറഞ്ഞ നന്ദി രേഖപ്പെടുത്തുന്നു. അതുപോലെ ഞാൻ 2015 ൽ ആരെയെങ്കിലും വേദനിപ്പിച്ചിട്ടുണ്ട് എങ്കിൽ എന്നോട് ക്ഷമിക്കണം. 2016 നമുക്കെല്ലാവർക്കും സമാധാനവും, സന്തോഷവും, സമൃദ്ധിയും പ്രദാനം ചെയ്യട്ടെ എന്നു ഞാൻ മനസ്സറിഞ്ഞു പ്രാർത്ഥിക്കുന്നു.
നല്ലതും ചീത്തയും ദേഷ്യവും സന്തോഷവും സുഖവും ദുഖവും എല്ലാം ഈ ജീവിതത്തിന്‍റെ ഭാഗമാണെന്നും അര്‍ഹതപ്പെട്ടത് അതിന്‍റെ ശരിയായ സമയത്ത് വന്നു ചേരേണമേ എന്നും നമുക്ക് പ്രാർത്ഥിക്കാം. അകാരണമായി ആരെയും ദ്രോഹിക്കാതെ സ്വന്തം ഇഷ്ടപ്രകാരം സ്വതന്ത്രമായി ജീവിക്കുക; പ്രകൃതിയെയും സഹജീവികളെയും സ്നേഹിക്കുകയും സംരക്ഷിക്കുകയും ചെയ്യുക, പ്രപഞ്ച സത്യം ശാസ്ത്രീയമായി സ്വയം അന്വേഷിച്ചറിയാന്‍ ശ്രമിക്കുക. നമ്മള്‍ ജീവിക്കുന്ന പോലെയോ അതിനെക്കാള്‍ നന്നായിട്ടോ മറ്റുള്ളവരും ജീവിക്കട്ടെ .. തെറ്റുകുറ്റങ്ങൾ ഒന്നുമില്ലാത്ത സുഹൃത്തുക്കളെയാണ് നമ്മൾ പ്രതീക്ഷിക്കുന്നതെങ്കിൽ നമുക്കൊരിക്കലും അവരെ കണ്ടെത്താൻ കഴിഞ്ഞില്ലെന്നു വരും ... അതുകൊണ്ട് കൂട്ടുകാരുടെ ചെറിയ തെറ്റുകൾ പൊറുക്കാൻ നാമും നമ്മുടെ തെറ്റുകൾ പൊറുക്കാൻ അവർക്കും കഴിഞ്ഞാൽ ആ സൗഹൃദം എന്നെന്നും നിലനില്ക്കും.
ലോകാസമസ്താ സുഖിനോ ഭവന്തു ....
പുതുവത്സര ആശംസകള്‍..
LIVE AND LET LIVE..
WISHING YOU A HAPPY AND PROSPEROUS NEW YEAR MY FRIENDS

Admin

Wish you all a Happy New Year2016


Wish you all a Happy New Year 2016

Happy New Year Greetings


  Greetings from http://rmssa.blogspot.com/

To all my dearest, sweetest and most loving Views.............
A Beautiful Year is Waiting 4 u,AWalk vth aims,Run vth Confidence,
Fly vth ur
chievements,
May U Have a Lovely Year ahead..

Happy New Year 2016.







 2016പുതുവത്സരാശംസകള്‍ 2016
പ്രതിക്ഷയോടെ  പുതുവര്‍ഷം !!!!
നിരവധി സങ്കടങ്ങളും 
സന്തോഷങ്ങളും  സമ്മാനിച്ച 
 ഒരു വര്‍ഷം നമ്മെ വിട്ടുപിരിയുന്നു .പുതുവര്‍ഷത്തേക്ക്  കാലുകുത്തുമ്പോള്‍  നമുക്ക്  നന്മകളും അനുഗ്രഹങ്ങളും പ്രതിക്ഷികം 
ഐശ്വര്യ പൂര്‍ണമായ  ഒരു  നവവത്സരംആശംസിക്കുന്നു !!!
ഹ്യദയപൂര്‍വ്വം 
സുജീന്ദ്രബബു  തലവടി  
തിരുവല്ല  ആര്‍ .എം .എസ്  

പുതുവര്‍ഷം വീണ്ടും

happy kids-happy new year
പുതുവര്‍ഷം വീണ്ടും പുലരുന്നു
പുതുമകള്‍ ഒന്നുമില്ലാതെ
പുലരികള്‍ എല്ലാം പുതുതാണ്
പുലമ്പുന്നു നാം ഹായ് പുതുവര്‍ഷം
പുതുതായ് പലതുമുണ്ടാകുന്നു
പുതുസംസ്കാരം പിറക്കുന്നു
പുതു തലമുറ പുല്‍കുന്നു
പുതുമ കാണുന്നതൊക്കെയും
പൂക്കളും പൂമ്പാറ്റയും
പൂവണിഞ്ഞ മുറ്റവും
പുത്തനുണര്‍വ് നല്‍കിയ
പുലര്‍കാലം ഇന്നന്യമായ്
പുതുമകള്‍ തേടുന്ന ബാല്യങ്ങളെ
പുതിയ പന്ഥാവില്‍ തെളിക്കുമല്ലോ
പൂപോലെ നൈര്‍മല്യമായ ഹൃത്താല്‍
പുഞ്ചിരി തൂകി പുതുമ നല്‍കാന്‍
പുതു വിപ്ലവങ്ങള്‍ പുറത്തിരുത്തി
പുതുമയില്ലാത്ത  പുങ്കവരെ
പൂര്‍ണ  തുണയുമായ് ലോക പോലീസ്
പൂര്‍ണമായ് തന്നെ തുടച്ചുനീക്കാന്‍

Wednesday, December 31, 2014

Wish you all a Happy New Year

Wish you all a Happy New Year 2015

Happy New Year Greetings


  Greetings from http://rmssa.blogspot.com/

To all my dearest, sweetest and most loving Views.............
A Beautiful Year is Waiting 4 u,
Walk vth aims,Run vth Confidence,

Fly vth ur Achievements,

May U Have a Lovely Year ahead..

Happy New Year 2015.







 2015പുതുവത്സരാശംസകള്‍ 2015
പ്രതിക്ഷയോടെ  പുതുവര്‍ഷം !!!!
നിരവധി സങ്കടങ്ങളും 
സന്തോഷങ്ങളും  സമ്മാനിച്ച 
 ഒരു വര്‍ഷം നമ്മെ വിട്ടുപിരിയുന്നു .പുതുവര്‍ഷത്തേക്ക്  കാലുകുത്തുമ്പോള്‍  നമുക്ക്  നന്മകളും അനുഗ്രഹങ്ങളും പ്രതിക്ഷികം 
ഐശ്വര്യ പൂര്‍ണമായ  ഒരു  നവവത്സരംആശംസിക്കുന്നു !!!
ഹ്യദയപൂര്‍വ്വം 
സുജീന്ദ്രബബു  തലവടി  
തിരുവല്ല  ആര്‍ .എം .എസ്  

പുതുവര്‍ഷം വീണ്ടും

happy kids-happy new year
പുതുവര്‍ഷം വീണ്ടും പുലരുന്നു
പുതുമകള്‍ ഒന്നുമില്ലാതെ
പുലരികള്‍ എല്ലാം പുതുതാണ്
പുലമ്പുന്നു നാം ഹായ് പുതുവര്‍ഷം
പുതുതായ് പലതുമുണ്ടാകുന്നു
പുതുസംസ്കാരം പിറക്കുന്നു
പുതു തലമുറ പുല്‍കുന്നു
പുതുമ കാണുന്നതൊക്കെയും
പൂക്കളും പൂമ്പാറ്റയും
പൂവണിഞ്ഞ മുറ്റവും
പുത്തനുണര്‍വ് നല്‍കിയ
പുലര്‍കാലം ഇന്നന്യമായ്
പുതുമകള്‍ തേടുന്ന ബാല്യങ്ങളെ
പുതിയ പന്ഥാവില്‍ തെളിക്കുമല്ലോ
പൂപോലെ നൈര്‍മല്യമായ ഹൃത്താല്‍
പുഞ്ചിരി തൂകി പുതുമ നല്‍കാന്‍
പുതു വിപ്ലവങ്ങള്‍ പുറത്തിരുത്തി
പുതുമയില്ലാത്ത  പുങ്കവരെ
പൂര്‍ണ  തുണയുമായ് ലോക പോലീസ്
പൂര്‍ണമായ് തന്നെ തുടച്ചുനീക്കാന്‍

Friday, November 15, 2013

Happy children's Day!ശിശുദിനാശംസകള്‍

ശിശുദിനാശംസകള്‍ – ഇന്ന് കാണേണ്ട വീഡിയോ


02
ഈ ശിശു ദിനത്തില്‍ കുട്ടികള്‍ക്കെതിരെ നടക്കുന്ന പീഡനങ്ങല്‍ക്കും അതിക്രമങ്ങള്‍കുമെതിരെ നമ്മളെ ഏവരെയും ഓര്‍മപ്പെടുത്തുന്ന ഒരു വീഡിയോ. എല്ലാ കുട്ടികള്‍ക്കും ബൂലോകത്തിന്റെ ശിശുദിനാശംസകള്‍

Thursday, November 07, 2013

Saturday, November 02, 2013

Wish you all a Happy Deepavali

Wish You A Very Very Happy Deepavali To All

.ദീപാവലി ആശംസകള്‍
 





 







ഭാരതമൊട്ടാകെ ആചാരമാക്കിയിട്ടുള്ളോരു ദീപോത്സവമാണ് തുലാമാസത്തില്‍ അരങ്ങേറാറുള്ള ദീപാവലി. ഈ ആഘോഷത്തിനു പിന്നില്‍ ഐതിഹാസ്യപരമായും ആത്മീയപരമായും പല പല കഥകള്‍ പ്രചാരത്തിലുണ്ട് . അവയില്‍ ആത്മീയപരമായി പ്രചാരത്തിലുള്ള കഥ നരകാസുരനെ ഭഗവാ൯ ശ്രീ മഹാവിഷ്‌ണു നിഗ്രഹിച്ചു എന്നുള്ളതാണ്. പത്നിസമേതനായിട്ടാണ് ഭഗവാ൯ ആ കൃത്യം നിര്‍വഹിച്ചത്. അന്ന് തുലാമാസത്തിലെ കൃഷ്ണപക്ഷ ചതുര്‍ദശിയായിരുന്നു. നരകാസുരവധത്തോടെ ആ ദിനത്തിനു നരകചതുര്‍ദ്ധശി എന്നും പേരായി.
 
ഭൂമി പുത്രനായിരുന്നെങ്കിലും അതിക്രൂരനും അതിനിഷ്ടൂരനുമായിരുന്ന ഒരസുരനായിരുന്നു നരകാസുര൯. പണ്ട് ഹിരണ്യാക്ഷ൯ എന്ന അസുര൯ സ്വന്തം കായബലത്താല്‍ അഹങ്കരിച്ചു ഭൂലോകവാസികളേയും ദേവലോകവാസികളേയും കണ്ടമാനം ഉപദ്രവിച്ചിരുന്നു. ഭീകരനായ ഒരു കാട്ടു പന്നിയുടെ രൂപം ധരിച്ചു കൊണ്ടു സ്വന്തം ഗദാ പ്രയോഗത്താല്‍ അവ൯ സമുദ്രമാകെ ഇളക്കി മറിച്ചു . ദേഹമാകെ മുറിവേറ്റ വേദനയാല്‍ വരുണദേവ൯ ശ്രീ മഹാവിഷ്ണുവിന്റെ മു൯പില്‍ ചെന്ന് തന്റെ സങ്കടമുണര്‍ത്തിച്ചു. അധര്‍മ്മം മനസ്സിലാക്കിയ ഭഗവാ൯ രോഷത്തോടെ ഹിരണ്യാക്ഷ നിഗ്രഹത്തിനായി യോഗനിദ്രയില്‍ നിന്നുണര്‍ന്നു. കാര്യം മനസ്സിലാക്കിയ ഹിരണ്യാക്ഷ൯ ശീഘ്രം തന്റെ നീണ്ട തേററയാല്‍ ഭൂമി ദേവിയെ കോരിയെടുത്ത് കൊണ്ട് അപ്രത്യക്ഷനായി. പാതാളത്തിലേയ്ക്കായിരുന്നു അവ൯ കടന്നത് . ആ സമത്ത് ഭൂമി ദേവിയുടെ മേനിയും ഹിരണ്യാക്ഷന്റെ കൊമ്പുമായി സമ്പര്‍ക്കമുണ്ടായി. അതോടെ ഗര്‍ഭിണിയായ ഭൂമിദേവി ഉടനെ പ്രസവിക്കുകയും ചെയ്തു. പിറവിയെടുത്തത് അതി ശക്തനായ ഒരസുര ശിശുവായിരുന്നു. ഭൂമിദേവിയുടെ ദയനീയത കണ്ടു മനമലിഞ്ഞ ശ്രീ മഹാവിഷ്ണു അസുരനില്‍ നിന്നും ദേവിയെ മോചിതനാക്കി. അശുദ്ധിയില്‍ നിന്നാണ് ജനനമെങ്കിലും തന്റെ കുഞ്ഞിനെ രക്ഷിക്കണെ എന്ന് ഭൂമിദേവി ഭഗവാനോട് അഭ്യര്‍ത്ഥിച്ചു. ഭഗവാ൯ അവന് നരക൯ എന്നു പേരിട്ടു. എന്നിട്ടു ആ ബാലന് നാരായണാസ്ത്രം നല്‍കി അനുഗ്രഹിച്ചു. ആ ആയുധം കയ്യിലുള്ളിടത്തോളം പത്നി സമേതനായ ശ്രീഹരിക്കല്ലാതെ മറ്റാര്‍ക്കും അവനെ വധിക്കാനാവില്ലെന്നു വരസിദ്ധിയും കൊടുത്തു.

എന്നാല്‍ ഭഗവാനില്‍ നിന്നുള്ള വരലബ്ധിയില്‍ നരക൯ മഹാഅഹങ്കാരിയായി മാറി. ദേവന്മാരോട് അവന് കൊടുംപകയായിരുന്നു. ദേവസ്ത്രീകളെ ബലാല്‍ക്കാരം ചെയ്യാനും കാണുന്ന മാത്രയില്‍ ദേവന്മാരെ ഉപദ്രവിക്കാനും അവന് യാതൊരു മടിയുമുണ്ടായിരുന്നില്ല. പ്രാഗ് ജ്യോതിഷം എന്ന നഗരമായിരുന്നു അവന്റെ രാജ്യതലസ്ഥാനം. അസുരന്മാര്‍ക്കല്ലാതെ മറ്റാര്‍ക്കും അവിടെ പ്രവേശിക്കുവാനുള്ള അനുവാദവും നരക൯ കൊടുത്തിരുന്നില്ല.


ഒരു ദിവസം സ്വശക്തിയില്‍ മദോന്മത്തനായ് അവ൯ ദേവേന്ദ്രന്റെ വാസസ്ഥലത്ത് ചെന്ന് അദ്ദേഹത്തിന്റെ സ്ഥാനചിഹ്നങ്ങളായ വെണ്‍കൊറ്റക്കുടയും കിരീടവും കൈയ്ക്കലാക്കുകയും ഇന്ദ്രമാതാവായ അദിതിയുടെ വൈരക്കമ്മലുകള്‍ സ്വന്തമാക്കുകയും ചെയ്തു. പ്രാണഭീതിയോടെ ഇന്ദ്ര൯ മഹാവിഷ്ണുവിനെ അഭയം പ്രാപിച്ചു. ഭഗവാ൯ മഹാലക്ഷ്മിയോടൊപ്പം ഗരുഢാരുഢനായിപ്രാഗ് ജ്യോതിഷത്തിലെത്തി നരകാസുരനുമായി യുദ്ധം തുടങ്ങി. അന്ന്‍ തുലാമാസത്തിലെ കറുത്ത പക്ഷ ചതുര്‍ദ്ദശിയായിരുന്നു. അര്‍ദ്ധരാത്രി കഴിഞ്ഞ പാടെയാണ് ഭഗവാ൯ നരകാസുരനെ വധിച്ചത് പിന്നെ ബ്രാഹ്മമുഹൂര്‍ത്തം കഴിയവെ ഗംഗാ തീര്‍ത്ഥത്തിലെത്തി ദേഹശുദ്ധി വരുത്തി . വീണ്ടെടുത്ത സ്ഥാന ചിഹ്നങ്ങളും വൈരക്കമ്മലുകളും തന്റെ ആശ്രിതനായ ദേവേന്ദ്രനെ തിരിച്ചേല്പിക്കുകയും ചെയ്തു .


അസുര വധത്താല്‍ അത്യാഹ്ലാദം പൂണ്ട ദേവന്മാര്‍ ദീപ പ്രകാശത്തോടും കരഘോഷത്തോടും മധുര ഭക്ഷണത്തോടും ദേവലോകം പ്രകാശപൂരിതമാക്കി. ആ സ്മരണയുടെ ചുവടുപിടിച്ചാണ് ദീപാവലി ഭൂമിയിലും പ്രകാശപൂര്‍ണമായ ഒരാചാരമായി മാറിയത്‌.

മറ്റൊരൈതിഹ്യം 
ഭഗവാ൯ ശ്രീരാമചന്ദ്രന്റെ ദുഷ്ടനിഗ്രഹത്തിനെ ആധാരപ്പെടുത്തിയുള്ളതാണ്. രാവണ നിഗ്രഹത്തിനു ശേഷം അഗ്നിശുദ്ധി വരുത്തിയ സീതാദേവിയോടൊപ്പം ഭഗവാ൯ അയോദ്ധ്യയിലേയ്ക്ക്‌ മടങ്ങിയത് തുലാമാസത്തിലെ കറുത്തപക്ഷ ചതുര്‍ദ്ദശിയിലായിരുന്നു. പത്നി സമേതനായി തിരിച്ചെത്തിയ മഹാരാജാവിനെ അത്യാഘോഷ പൂര്‍വ്വമായാണ് അയോദ്ധ്യാവാസികള്‍ സ്വീകരിച്ചത്. ആ ഓര്‍മ്മ പുതുക്കലിലുടെ അത് ഭാരതത്തിലാകമാനമുള്ള ദേശീയോത്സവമായിത്തീര്‍ന്നു. രണ്ട് ഐതിഹ്യങ്ങളിലേയും പൊരുള്‍ ഒന്നുതന്നെ. ദുഷ്ട നിഗ്രഹത്തിലുടെ ഭൂമി പ്രകാശമാനമാക്കി എന്ന തത്വം. ആ പ്രകാശം ദീപോത്സവമാക്കി നമ്മള്‍ ആഘോഷിക്കുന്നു.

ഇവ കുടാതെ മഹാബലിയുമായി ബന്ധപ്പെട്ടു കൊണ്ടും ഒരു ദീപാവലിയാഘോഷം ചിലയിടങ്ങളില്‍ നടത്താറുണ്ട്. അതുകുടുതലും ഉത്തരേന്ത്യയിലെ ബ്രാഹ്മണ കുടുംബങ്ങളിലെ ചടങ്ങ് ആണ്. "വലിയ ചന്ദ്രനെ വരുത്തല്‍" എന്ന കര്‍മ്മത്തിലൂടെ മഹാബലി പൂജ നടത്തി അവര്‍ അദ്ദേഹത്തെ കളത്തില്‍ വരുത്തും എന്നാണ് സങ്കല്പം. പൂജകള്‍ക്ക്‌ ശേഷം ബലി ചക്രവര്‍ത്തിയെ പാതാളത്തിലേയ്ക്ക്‌ തിരിച്ചയയ്ക്കല്‍ ചടങ്ങുമുണ്ടാകും . ഒന്നാം ദിവസം കിണറ്റില്‍ നിന്നെടുക്കുന്ന ജലം എല്ലാ പൂജകള്‍ക്കും ശേഷം മൂന്നാം ദിവസം അതേ കിണറ്റിലേയ്ക്കു തന്നെ തിരിച്ചോഴിക്കും. തിന്മയെ ശുദ്ധീകരിച്ചു നന്മയാക്കി മാറ്റുകയും അതു നമ്മള്‍ സ്വീകരിക്കുകയും ചെയ്യുന്നു എന്നുള്ള തത്വമായിരിക്കും ഒരു പക്ഷെ ഇതിലെല്ലാം അടങ്ങിയിരിക്കുന്ന മൂലാധാരം. പ്രകാശം നല്‍കുക എന്നുള്ളതാണല്ലോ ദീപങ്ങളുടെ ധര്‍മ്മം. അതിലുടെ നമ്മള്‍ പലതും കാണുന്നു, അറിയുന്നു, അനുഭവിക്കുന്നു. ദീപാവലിക്കു തൊട്ടു മു൯പുള്ള അമാവാസി ദിനം പിതൃബലിക്കും പുണ്യതീര്‍ത്ഥസ്നാനത്തിനും ഉത്തമമായിട്ടാണ് കണക്കാക്കുന്നത്.


വ്രതാനുഷ്ടാനങ്ങള്‍ക്കും ആഘോഷങ്ങള്‍ക്കും തൈല സേചനം അപൂര്‍വ്വമാണെന്നാണ് ആചാരം എന്നാല്‍ ദീപാവലിയില്‍ പരമപ്രധാനം അംഗപ്രത്യംഗ എണ്ണ തേച്ചു കൊണ്ടുള്ള പ്രഭാത സ്നാനമാണ് എന്തെന്നാല്‍ ആ പുണ്യ ദിനത്തില്‍ മഹാലക്ഷ്മി എണ്ണയിലും ഗംഗാ ദേവി ജലത്തിലും സാന്നിദ്ധ്യപ്പെടും. മാത്രമല്ല ചതുര്‍ദ്ദശിയിലെ പ്രഭാത സ്നാനം സര്‍വ്വൈശ്വര്യങ്ങളും പ്രദാനം ചെയ്യുമെന്നാണ് വിശ്വാസം. അതിലൂടെ അപമൃത്യുവും അകാലമൃത്യുവും കീഴടക്കാം. നരകലോകം അന്യമാക്കാം. ദീപാവലിയുടെ അനുഷ്ഠാനങ്ങളെക്കുറിച്ച് ശ്രീ പരമേശ്വര൯ പുത്ര൯ ഷണ്മുഖനെ ഉപദേശിക്കുന്നത് പത്മ പുരാണത്തില്‍ വിവരിക്കുന്നുണ്ട് .


തൈലേ ലക്ഷ്മിര്‍ ജലേ ഗംഗാ

ദീപാവല്യാം ചതുര്‍ദ്ദശീം
പ്രാത സ്നാനാം ഹിയ കുത്യാത്
യമലോകം നപശുതി .

മേല്‍പ്പറഞ്ഞ അനുഷ്ഠാനങ്ങള്‍ മാത്രമല്ല ദീപാവലിയുടെ പ്രത്യേകതകള്‍. എണ്ണ തേച്ചുകുളി വിഭവ സമൃദ്ധമായ സദ്യ പ്രകാശമയമായ അന്തരീക്ഷം ഇവ ബാഹ്യമായ അന്ധകാരത്തെ അകറ്റുന്നതിലുപരി ആന്തരികമായ തമസ്സിനേയും ഇല്ലാതാക്കുന്നു. അധര്‍മ്മത്തിനെ ഇല്ലാതാക്കാനുള്ള നിയോഗം ധര്‍മ്മത്തിന്റെതാണല്ലോ. മനുഷ്യരാശികളില്‍ സ്വയമേവ അന്തര്‍ലീനമായിരിക്കുന്നു. ആസുരിക ശക്തികളെ അന്യമാക്കാനും സമഭാവനതകളും കാരുണ്യത്തിന്റെ ത്രിമാനങ്ങളും അവിടെ നിറയ്ക്കാനും ദീപാവലിയുടെ അനുഷ്ഠാനങ്ങള്‍ ഉപയുക്തമാകുന്നുണ്ട് . നരകാസുരനും രാവണനും തിന്മയുടെ പ്രതിബിംബങ്ങളാണല്ലോ. അവരെ ഇല്ലാതാക്കി നിത്യമായ സ്വച്ഛതയും സമാധാനവും ഭൂമിയില്‍ വിതറാ൯ ഭഗവാ൯ നിയുക്തനായതും ധര്‍മ്മ സംരക്ഷണം മു൯നിര്‍ത്തിക്കൊണ്ടാണ്.


ഇവയൊന്നും കുടാതെ ജൈനമതക്കാരുടെ ഇടയില്‍ മറ്റൊരു കഥ കുടി ദീപാവലിയെക്കുറിച്ച് പ്രചാരത്തിലുണ്ട്. ജൈനമത സ്ഥാപകനായ വര്‍ദ്ധമാനമഹാവീരനെ അറിവിന്റെ വെളിച്ചമായിട്ടാണ് കണക്കാക്കപ്പെടുന്നത്. അദ്ദേഹം നഷ്ട ശരീരനായിതീര്‍ന്നെങ്കിലും ജൈനമതക്കാര്‍ ഇപ്പോഴും ആ വെളിച്ചം ഉള്‍ക്കൊള്ളുന്നുണ്ട്. അതിന്റെ ഓര്‍മ്മ പുതുക്കലായിട്ടാണ് ജൈനമതക്കാര്‍ ദീപാവലി കൊണ്ടാടുന്നത്. പ്രകാശം തമോമയമായതെന്തും ഇല്ലാതാക്കും എന്നാ തത്വത്തില്‍ അവര്‍ അടിയുറച്ച് വിശ്വസിക്കുന്നുണ്ട്.


ദീപാവലി ദിനത്തില്‍ ദേഹശുദ്ധിയോടെ മീനാക്ഷി പഞ്ചരത്നവും ഭവാനി അഷ്ടകവും ജപിക്കുന്നത് ഐശ്വര്യദായകവും അഭിഷ്ട സിദ്ധി പ്രദവുമാണ്. ഒ൯പതു തിരിയുള്ള നെയ്യ് വിളക്ക് തെളിയിച്ചു അതിനു മുന്നിലിരുന്നു വേണം അത് ജപിക്കാ൯.


ഏതു നിഷ്ഠയിലൂടെയാണെങ്കിലും ദീപാവലി മനുഷ്യരാശിയിലെ തിന്മകളെ തൊട്ടു വെളുപ്പിക്കുന്നൊരു പ്രകാശ ബിന്ദുവാണ്. നമുക്കത് നിത്യ പ്രഭയുടെ ജാജ്ജ്വലുതയോടെ ആസ്വദിക്കാം - അനുഭവിക്കാം
.

Friday, November 01, 2013

Keralapiravi dinashamsakal

Photoa
a

aa




Keralapiravi dinashamsakal






a

റിമ കല്ലിങ്കലും ആഷിക് അബുവുംവളരെ മനോഹരവും സന്തോഷപൂര്‍ണ്ണവുമായ ഒരു ദാമ്പത്യ ജീവിതം ആശംസിക്കുന്നു..

 പുതിയ തലമുറയ്ക്ക് നന്മയുടെ പുതിയ അദ്ധ്യായം കുറിച്ച് കൊണ്ട് റിമ കല്ലിങ്കലും ആഷിക് അബുവും . വിവാഹാഘോഷതിനുള്ള പണം എറണാകുളം ജനറല്‍ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന ക്യാന്‍സര്‍ രോഗികള്‍ക്കായി 10 ലക്ഷം രൂപ കൊടുത്തുകൊണ്ടാണ് ഇവര്‍ മാതൃക കാണിച്ചത് .
ആശുപത്രിയില്‍ സംഘടിപ്പിച്ച ലളിതമായ ചടങ്ങില്‍ ഇരുവരും ചേര്‍ന്ന് 10 ലക്ഷത്തിന്റെ ചെക്ക് ആശുപത്രി സൂപ്രണ്ടിന് കൈമാറി .തങ്ങളുടെ ഈ തീരുമാനം സമൂഹത്തില്‍ ഒരാള്‍ക്കെങ്കിലും മാതൃകയാകട്ടെയെന്ന് ഇരുവരും പ്രതികരിച്ചു. പി രാജീവ് എംപിയും ഹൈബി ഈഡന്‍ എം എല്‍ എയും ആഷിഖിനും റിമക്കുമൊപ്പം ഉണ്ടായിരുന്നു. 2 വര്‍ഷത്തോളമായി പ്രണയത്തിലായിരുന്ന ആഷിക്കും റിമയും. കഴിഞ്ഞ ദിവസമായിരുന്നു ഇരുവരും വിവാഹതീയതി അറിയിച്ചത് .
നവംബര്‍ 1ന്  ആണ് ഇവരുടെ വിവാഹം.കാക്കനാട് രെജിസ്ടാര്‍ ഓഫീസില്‍ വച്ചാണ് വിവാഹം. ജനറല്‍ ആശുപത്രിയിലെ ക്യാന്‍സര്‍ സെന്ററില്‍ ആയിരിക്കും ഇവരുടെ വിരുന്നു സല്‍ക്കാരം ….
ഇരുവര്‍ക്കും  ആശംസകള്‍ ……….അഭിനന്ദനങ്ങള്‍ ..കലാകാരന്‍മ്മാര്‍ നാടിനൊരു മാതൃക അകെണ്ടാവരാന്നുള്ള ചിന്താഗതി ഉയര്‍ത്തിപിടിച്ചതില്‍ ...
വിവാഹജീവിതം സന്തോഷകരമായിത്തീരട്ടെ....
വളരെ മനോഹരവും സന്തോഷപൂര്‍ണ്ണവുമായ ഒരു ദാമ്പത്യ ജീവിതം ആശംസിക്കുന്നു...
......https://www.facebook.com/RimaKallingalOfficial

Saturday, September 14, 2013

Onam2013ഓണാശംസകള്‍


 

മനസ്സിന്‍ സന്തോഷത്തിന്‍ അലകള്‍ വീഴ്ത്തി
വീണ്ടുമൊരു ഓണം കൂടി, ഒത്തൊരുമയുട, സൌഹൃദത്തിന്റെ പൂക്കാലം വിരിയിക്കുന്ന
ഓണം ... ഈ ഓണവും ഓരോരുത്തരുടെയും
മനസ്സില്‍ നല്ല ഓര്‍മ്മകള്‍ വീഴ്ത്തട്ടെ


തുമ്പ പ്പുക്കളുടെ നൈര്‍മല്യവും
ഓണതുമ്പികളുടെ താരാട്ടും
ഓണപ്പുക്കളുടെ സുഗന്ധവുമായി
വീണ്ടും വന്നണഞ്ഞിരിയ്ക്കുന്നു
ഒരു ഓണക്കാലം കൂടി.....

ഹൃദയ വിശുദ്ധിയോടെ.....
നന്മ നിറഞ്ഞ ഓര്‍മ്മകളോടെ ......
പ്രതീക്ഷകളുടെ പൂവിളികളോടെ .....
എതിരേല്‍ക്കാം നമുക്കീ പൊന്നോണത്തെ.....
ലോകമെമ്പാടുമുള്ള എല്ലാ സുഹ്രത്തുക്കള്‍ക്കും
ഹൃദയം നിറഞ്ഞ ഓണാശംസകള്‍


ഓണാശംസകള്‍

ഐശ്വര്യത്തിന്റെയും നന്‍മയുടെയും പൂവിളികളുയര്‍ത്തി ഓണം വന്നു. സമതയുടെ ഗൃഹാതുരസ്മരണകളയവിറക്കി ഓണനിനവുകളിലൂടെ നമുക്കും സഞ്ചരിക്കാം. ഓണനിലാവിന്റെ തെളിമയില്‍ ലോകത്തെ മുഴുവന്‍ മലയാളികളും മനസുകൊണ്ട് ഒത്തൊരുമിക്കുന്ന വേളയില്‍ ഏവര്‍ക്കും ഓണാശംസകള്‍

 ഓണം 2013



HAPPY ONAM 2013
O-rumayude
N-anmayude
A-koshathinte
M-alayaliyude
ണാശംസകള്‍
ഒരുമയുടെ നന്മയുടെ ആകൊഷത്തിന്റെ
മലയാളിയുടെ പൊന്നോണം

സ്നേഹവും സന്തോഷവും നിറഞ്ഞ ഒത്തിരി നന്മയും ഒരുപാട് ഐശ്വര്യും ജീവിതത്തില്‍ കൊണ്ടുവരട്ടെ
ഓര്‍മയുടെ ഓരത്ത് ഒമാനിക്കനായ് ഒരായിരം ഓണപ്പുക്കളിത ...
ഓണനാളില്‍ ഓര്‍ത്തു കൊണ്ടെ ണത്തുംബിയി അരികില്‍വാ..
മനസുനിറഞ്ഞ എന്റെഓണാശംസകള്‍ നേരുന്നു ...

May u have a wonderful onam in all sense!
My sincere wishes to you & family
Yours VPS babu,
RMS, TVLA


   


ഗ്രിഹാതുര സ്മരണകളുണര്‍ത്തി മറ്റൊരു പൊന്നോണം കൂടി. സ്നേഹത്തിന്റെയും, സഹോദര്യതിന്റെയും , ഐശ്വര്യത്തിന്റെയും , സംബല്‍സമൃതിയുടെയും സമത്വ സുന്ദരമായ ആ നല്ല നാളുകള്‍

ഒരിക്കല്‍ക്കൂടി വന്നെതുകയായി . തുംബയും, മുക്കുറ്റിയും, കാക്ക പൂവും , നിറഞ്ഞ ബാല്യത്തിനെ നാട്ടിടവഴികളിലൂടെ സഞ്ചരിക്കുമ്പോള്‍ ഓര്‍മകള്‍ക്ക് മാധുര്യം എറ്രുന്നു. ഒഴുകിപ്പരക്കുന്ന ഓണ നിലാവില്‍ മുറ്റത്തെ തൈമാവില്‍ കെട്ടിയ ഊഞ്ഞാലില്‍ ആടുമ്പോള്‍,

മനസ്സിലുണരട്ടെ ഒരു തുളസിപ്പൂവിന്റെ പരിശുദ്ധി...
ഒരു തുമ്പപ്പൂവിന്റെ നൈര്മ്മല്യം ...
സ്നേഹ പുഷ്പങ്ങള് കൊണ്ടൊരു പൂക്കളം .
ഐശ്വര്യത്തിന്റേയും സമൃദ്ധിയുടേയും സമത്വത്തിന്റെയും ആഘോഷമായ ഓണത്തിനു എല്ലാവര്ക്കും നന്മ നിറഞ്ഞ ഓണാശംസകള് ..

Onam2013ഓണാശംസകള്‍ 

 

ഓണം' എന്നു കേട്ടാല്‍, മലയാളിയുടെ മനസ്സില്‍ ഒരായിരം വസന്തങ്ങള്‍ ഒന്നിച്ചു പൂവണിയുന്ന അനുഭവമാണുളവാകുന്നത്. ലോകത്തില്‍ എവിടെയാണെങ്കിലും പിറന്ന നാടും വീടും അച്ഛനും അമ്മയും സഹോദരങ്ങളും കളിക്കൂട്ടുകാരുമൊത്ത് ഓടിക്കളിച്ച വയലേലകളും പ്രകൃതിയും എല്ലാം മനസ്സില്‍ ഓടിയെത്തുന്ന അവസരമാണ് ഓണം. അത്രമാത്രം ഹൃദയബന്ധമുണ്ട് ഓണത്തിനും മലയാളിക്കും തമ്മില്‍ പക്ഷെ, പോയകാലത്തിന്റെ മധുരസ്മരണകള്‍ അയവിറക്കുന്നതോടൊപ്പം ഓണം നമുക്കു പകര്‍ന്നു നല്‍കുന്ന അമൂല്യമായ ഗുണപാഠങ്ങള്‍കൂടി നാം ഉള്‍ക്കൊള്ളണം. അത് പ്രാവര്‍ത്തികമാക്കുവാന്‍ ശ്രമിക്കണം. സ്‌നേഹത്തിന്റെയും സന്തോഷത്തിന്റെയും സാഹോദര്യത്തിന്റെയും പാഠങ്ങള്‍ കൂടാതെ, നിഷ്‌കാമഭക്തി, ദാനം, ത്യാഗം, ആത്മസമര്‍പ്പണം എന്നീ ഗുണങ്ങള്‍ ജീവിതത്തില്‍ പകര്‍ത്തുന്നതിന്റെ പ്രാധാന്യത്തെ കുറിച്ചും ഓണം നമ്മെ ഓര്‍മപ്പെടുത്തുന്നു.

സര്‍വവ്യാപിയായ ഈശ്വരചൈതന്യം വാമനരൂപത്തില്‍ ഭൂമിയില്‍ അവതരിച്ച നാളാണു തിരുവോണം. ആ ദിവസം നാം മഹാബലിയെയും മഹാവിഷ്ണുവിനെയും നമ്മുടെ വീടുകളിലേക്കും മനസ്സുകളിലേക്കും സ്വാഗതം ചെയ്യുന്നു. അതായത്, ഈശ്വരനോടുള്ള ഭക്തിയെയും മനുഷ്യനോടുള്ള സ്‌നേഹത്തെയും നമ്മുടെ ഹൃദയത്തില്‍ പ്രതിഷ്ഠിക്കുന്നു എന്നര്‍ഥം. ഇവ രണ്ടും ജീവിതവിജയത്തിന് ആവശ്യമാണ്. തന്റെ വിജയവും പരാജയവും ഭൗതികമായ നേട്ടങ്ങളുമെല്ലാം ഈശ്വരനില്‍ സമര്‍പ്പിച്ച് ആ ശുദ്ധചൈതന്യവുമായി ഒന്നായിത്തീര്‍ന്ന മാനവന്റെ കഥയാണു മഹാബലിയുടേത്.
ഭൗതികസമ്പത്തിന്റെയും അധികാരത്തിന്റെയും സ്ഥാനമാനങ്ങളുടെയും വലിപ്പച്ചെറുപ്പം അനുസരിച്ചാണ് ഓരോരുത്തരേയും മഹത്വമുള്ളവരെന്നും അല്ലാത്തവരെന്നും നമ്മള്‍ വിലയിരുത്തുന്നത്. അവ നഷ്ടമായാല്‍ മഹത്വവും നഷ്ടമാകും. അത് ഭൗതിക നിയമം. എന്നാല്‍ ആത്മീയതയില്‍ അങ്ങനെയല്ല. 'ഞാന്‍, എന്റെത്' എന്നുള്ള ഭാവങ്ങള്‍ ഇല്ലാതാകുമ്പോഴാണ് ഒരാള്‍ മഹത്വമുള്ളവനാകുന്നത്. അപ്പോഴാണ് മനുഷ്യന്‍ ഈശ്വരനാകുന്നത്. സര്‍വവ്യാപിയായ വിഷ്ണുചൈതന്യത്തില്‍ ആത്മസമര്‍പ്പണം ചെയ്തപ്പോള്‍, മഹാബലി 'ഞാന്‍, എന്റെത്' എന്നീ അതിര്‍വരമ്പുകള്‍ക്ക് അതീതനായി പരമപദം അണഞ്ഞു എന്നതാണ് തത്വം.
എല്ലാം സമര്‍പ്പിച്ച മഹാബലിയെ എന്തുകൊണ്ടാണ് വാമനന്‍ പാതാളത്തിലേക്കയച്ചത് എന്ന് ചോദിക്കുന്നവരുണ്ട്. മനസ്സാണ് മനുഷ്യന്റെ ലോകം സുന്ദരവും വികൃതവുമാക്കുന്നത്. ആത്മസമര്‍പ്പണത്തിലൂടെ ബലിയുടെ അഹങ്കാരം പരിപൂര്‍ണമായി നശിച്ചു; മനസ്സ് പരിശുദ്ധമായി. അത്തരം മനസ്സിന് നരകവും സ്വര്‍ഗവും തുല്യമാണ്. അവര്‍ ചെല്ലുന്നിടമെല്ലാം പൂങ്കാവനമാകും, അവിടെ സുഗന്ധവും സൗന്ദര്യവും നിറയും. അവരുടെ സംസര്‍ഗം മറ്റുള്ളവരുടെ മനസ്സിനെയും സ്വര്‍ഗതുല്യമാക്കും.ഒരു പ്രത്യേക സ്ഥലവും ഒരു പ്രത്യേക ജനതയും നല്ലതോ ചീത്തയോ അല്ല. നല്ലതും ചീത്തയും എവിടെയുമുണ്ട്. എല്ലാം നമ്മുടെ മനസ്സിനെ ആശ്രയിച്ചിരിക്കുന്നു. മനഃശുദ്ധിയാണ് ജീ.വിതത്തെ ആഘോഷപൂര്‍ണമാക്കുന്നത്. അതില്ലാത്തവര്‍ക്ക് മറ്റ് എന്തൊക്കെയുണ്ടെങ്കിലും ഒരാഘോഷത്തിലും സന്തോഷം കണ്ടെത്താന്‍ കഴിയില്ല. മനഃശുദ്ധി കൈവരുമ്പോള്‍ ഉള്ളില്‍ ഉടലെടുക്കുന്ന പ്രേമമാണ് ആഘോഷത്തിന്റെ ഉറവിടം




 

സമത്വ സുന്ദര ഓണക്കാലം തിരികെ വരുമോ?


വീണ്ടും ചിങ്ങ മാസം വന്നെത്തി. മലയാള മാസമനുസരിച്ച് വീണ്ടും കേരളക്കരയില്‍ ഓണമെത്തി. മലയാളികള്‍ കാത്തിരുന്ന ദിവസങ്ങള്‍ നീണ്ടു നില്‍ക്കുന്ന ഓണാഘോഷങ്ങള്‍ തുടങ്ങുകയായി.
ജാതി, മത, വര്‍ണ ഭേദമന്യേ എല്ലാവരുടെയും ഉത്സവമാണ് ഓണം. ഹിന്ദുക്കള്‍, മുസ്ലിങ്ങള്‍, ക്രിസ്ത്യാനികള്‍, പണക്കാര്‍, പാവപ്പെട്ടവര്‍ അങ്ങനെ എല്ലതരക്കാരും ഒരേ ആവേശത്തോട്‌ കൂടി ഓണം ആഘോഷിക്കുന്നു. ഈ മതേതര സ്വഭാവ ഗുണം തന്നെ ഓണം എന്ന ഉത്സവത്തെ ഇന്ത്യുടെ നാനാത്വത്തില്‍ ഏകത്വം എന്ന ആശയത്തെ ഉയര്‍ത്തിപ്പിടിക്കുന്നു. നാനാ ജാതി മതസ്ഥര്‍ ജീവിതത്തിന്റെ ആഹ്ലാദ നിമിഷങ്ങള്‍ ഒരു ഉത്സവതിലൂടെ പങ്കു വയ്ക്കുന്ന ഇത്തരം അവസരങ്ങള്‍ നയന മനോഹരം തന്നെയാണെന്ന് പറയേണ്ട കാര്യമില്ലല്ലോ.
വിളവെടുപ്പ് ഉത്സവം ആണ് പിന്നീട് ഓണം ആയി ആഘോഷിക്കുവാന്‍ തുടങ്ങിയതെന്നാണ് കരുതുന്നത്. നാട് ഭരിച്ചിരുന്ന മഹാബലി രാജാവ്‌ തന്റെ പ്രജകളെ വര്‍ഷാ വര്ഷം കാണാനെത്തുന്ന സമയമാണ് ഓണമായിട്ട് ആഘോഷിക്കുന്നതെന്നാണ് ഐതിഹം. മഹാബലി നാട് ഭരിച്ചിരുന്ന കാലത്ത് “കള്ളവുമില്ല കളിയുമില്ല, എല്ലോലമില്ല പൊളി വചനം” എന്നാണ് വര്ണിചിരുന്നത്. ഒരു നിമിഷം ഇപ്പോള്‍ നമ്മള്‍ ജീവിക്കുന്ന കാലത്തിലേയ്ക്ക്, രാജ്യം കടന്നു പോകുന്ന അവസ്ഥയിലേയ്ക്ക് ഒന്ന് നോക്കുക. ഇവിടെ കള്ളവും, അഴിമതിയും അരാജകത്വവും അല്ലാതെ നമുക്ക് മറ്റെന്തെന്ക്കിലും കാണാന്‍ കഴിയുമോ എന്ന് തന്നെ സംശയമാണ്. എന്ന് നമുക്ക് മഹാബലി ഭരിച്ചിരുന്ന ആ നല്ല കാലത്തേയ്ക്ക് തിരികെ പോകുവാന്‍ നമുക്ക് കഴിയുമോ?
ഈ ചോദ്യത്തിന് ഉത്തരം കിട്ടിയിട്ട് പോരെ നമ്മള്‍ ഉത്സവങ്ങള്‍ ആഘോഷിക്കുന്നത്. അടുത്ത തലമുറയ്ക്ക് ജീവിക്കുവാന്‍ പ്രാപ്തമായ ഒരു സമൂഹം കെട്ടിപടുക്കുന്നതില്‍ ഇന്ന് ജീവിക്കുന്ന നമുക്കോരോരുത്തര്‍ക്കും കടമയില്ലേ? ഭാഷ, മതം, ജാതി ഇവയൊക്കെ മുന്നില്‍ നിറുത്തി സാധാരണ ജനങ്ങളെ ഭിന്നിപ്പിച്ചു ഭരണം നേടുന്ന ഭരണാധികാരികളെയും പാര്ടികളെയും നിങ്ങള്‍ കാണുന്നില്ലേ. കണ്ടിട്ടും നിങ്ങള്ക്ക് ഇതിനെതിരെ പ്രതികരിക്കാന്‍ കഴിയില്ലെന്നാണോ നിങ്ങള്‍ കരുതുന്നത്. എന്ക്കില്‍ നിങ്ങള്ക്ക് തെറ്റി. നിങ്ങള്ക്ക് പ്രതികരിക്കുവാനും നല്ല ഒരു ജനാധിപത്യ സമൂഹം കെട്ടിപടുക്കുവാനും കഴിയും.
നല്ല ജനപ്രതിനിതികളെ തെരഞ്ഞെടുക്കുന്നതിലൂടെ നല്ല ഭരണം നമുക്കു ഉറപ്പക്കാന്‍ കഴിയും. എന്നാല്‍ ഇപ്പോഴുള്ള അവസ്ഥയില്‍ നമ്മള്‍ പാര്‍ടി മാറി മാറി പരീക്ഷിച്ചിട്ടും ഫലം ഒന്ന് തന്നെയാണ്. എന്താണിതിനു കാരണം? രാജ്യത്തെ ബഹുഭൂരിപക്ഷം പാര്‍ടികളും അഴിമതിയില്‍ മുങ്ങിക്കുളിച്ചു നില്‍ക്കുകയാണ്. വന്‍ അഴിമതിയുടെ വിവരങ്ങളാണ് ദിനം പ്രതി നമ്മള്‍ അറിയുന്നത്. നിലവിലുള്ള ഏതു രാഷ്ട്രീയ പാര്‍ടി ഭരിച്ചാലും ഇത് തന്നെ അവസ്ഥ. ഇവിടെയാണ്‌ ഒരു മാറ്റം നമുക്കാവശ്യം.
ജനകീയ സമരങ്ങള്‍ ഉയര്‍ന്നു വരുന്ന ഇക്കാലത്ത്. നമുക്ക് പുതിയ മാറ്റത്തിനായി കാതോര്‍ക്കാം. അത് വഴി നമുക്ക് കൈമോശം വന്ന ആ പഴയ നല്ല കാലം തിരികെ കൊണ്ട് വരാന്‍ നമുക്ക് കഴിയും. സമത്വ സുന്ദര രാജ്യമായി നമുക്ക് മാറാം. എല്ലാ വിധത്തിലും വര്ഷം നിറയെ ഓണം ആഖോഷിക്കുവാന്‍ വരും തലമുറയ്ക്ക് സാധിക്കും വിധം, ആ മാറ്റത്തിനായ്‌ നമുക്കൊരുമിച്ചു പ്രയത്നിക്കാം.
എല്ലാവര്ക്കും ഐശ്വര്യ സമ്പൂര്ണ ഓണാശംസകള്‍!

എഴുതിയത് abhijith.thulaseedha

നഗരത്തില്‍ ഓണം


ഓണം കാണണമെങ്കില്‍ നഗരത്തില്‍ എത്തണം
പൂകളമൊരുക്കാന്‍ പ്ലാസ്റ്റിക്‌ പൂക്കള്‍
നഗര വീഥികള്‍ തോറും ഡിസ്കൌണ്ട് മേളകള്‍
മാവേലിയായി പ്രച്ഛന്നവേഷങ്ങള്‍
പായസമുണ്ണാന്‍ പായസ മേളകള്‍
അല്ലെങ്കില്‍പ്പിന്നെ ഇന്‍സ്റ്റന്റ് പായസം മിക്സ്‌
ഓണ സദ്യ പേപ്പര്‍ വാഴയിലയില്‍
ഊഞ്ഞാല്‍ ആടുവാന്‍ പാര്‍ക്കില്‍ പോകണം
വടംവലിയും ഉറിയടിയും
തിരുവാതിരയും പുലികളിയും ക്ലബ്‌ ഓണാഘോഷങ്ങളില്‍ മാത്രം
ഓണതല്ല്‌ ബാറുകള്‍ക്ക് മുന്നില്‍
എന്‍റെ മാവേലി തമ്പുരാനെ….!
ഓണം കാണണമെങ്കില്‍ നഗരത്തില്‍ എത്തണം